ഒരു പൈസ കണക്ക്




തോടന്‍ വിജയനെ അറിയാത്തവരായി മടപ്പള്ളിയില്‍ ആരുണ്ട്‌?
റോഡ് പണ്ട് ഇപ്പര്‍തൂടെ ഇള്ളപ്പം ബസ്സെറങ്ങി വരുമ്പം കേക്കാം ഓന്റെ കൂക്കി. കഞ്ചാവിന്റെലഹരീല്‍ ഇള്ള പാട്ടാണ് അയിന്റെ പിന്നാലെ....
'കൊയിക്കൊട്ട ചെക്കാ... ഇന്റെ പെണ്ണിന് എന്താ വെരുത്തം...'
പാട്ട് ബസ്സ് സ്റ്റോപ്പില്‍ നിന്നാണ്. തോടന് കെടക്കാന്‍ മാത്രമാണ് ആ ബസ്സ് സ്റ്റോപ്പ്‌. ആ പാട്ട്പാടാത്ത നേരത്ത് തോടനെ കാണണമെങ്കില്‍ കുന്നു കേറണം. അസൈനാരിക്കന്റെ ഒരു ഗോടൌന്‍ഇല്ലേ ഇമ്മളെ കോളേജിന്റെ പടീന്റെ അടുത്ത്, ആട്ന്നു വല്യ ചാക്ക് അരി എടിത്ത് കൊണ്ടെരുംപീടിയെലേക്ക്. അഞ്ച് ഉര്‍പ്യ ആണ് അസ്സൈനാര്‍ അയിനു കൊടെക്കുന്നത്. അത് കിട്ടിയാല്‍തോടന്‍ നേരെ സുരേട്ടന്റെ കടേല് വരും. ഒരു കെട്ട് ബീടിക്കാണ്.
അത്തരത്തിലുള്ള ഒരു വരവിലാണ് തോടന്‍ റഫീക്കിനെ കാണുന്നത്. റഫീക്ക് ഗള്‍ഫില്‍ നിന്നു വന്നിട്ട്ഒരാഴ്ച്ച ആവുന്നെ ഉണ്ടായിരുന്നുള്ളു.


"ഒരുര്‍പ്യോട്ടെ" സ്വതസിദ്ധമായ സ്റ്റൈലില്‍ തോടന്‍ ചോദിച്ചു.
റഫീക്ക് പോക്കറ്റുന്നു ഒരു പത്തുര്‍പ്യ എടുത്തു നീട്ടി . "ഇദു ബെച്ചോ "


സുരേട്ടന്റെ അടുത്ത്ന്നു അയിനു ചില്ലറ വാങ്ങീട്ടു ബാക്കി ഒമ്പോര്‍പ്യ തിരിച്ചു കൊടുക്കുമ്പോ തോടന്‍ഗള്‍ഫുകാരനോട്‌ പറഞ്ഞു .
" ഏദു ഗള്ഫിപ്പോയിട്ടെന്താ ചില്ലറ കയ്യില് മാണ്ടേ ..........!"
"വേണ്ട അതും വിജയേട്ടന്‍ വെച്ചോ..." റഫീക്ക്
"എനക്കിഞ്ഞി വെറുതെ തെരുന്ന പൈശ ഒന്നും വേണ്ട. ഉര്‍പ്യ ചോയിച്ചാ അത്രെ തന്നാ മതി"


പിന്‍പാര


ദിവസങ്ങള്‍ കഴിഞ്ഞു ഒരിക്കല്‍ കണ്ണൂക്കരയില്‍ വെച്ചു റഫീക്ക് ഭാര്യാ പിതാവിനോടൊപ്പം എവിടെയോ പോയി വരുമ്പോള്‍ മുന്നിലുണ്ട് പൊട്ടി മുളച്ചത് പോലെ തോടന്‍....
"ആന്ന് തന്ന ഒമ്പോര്‍പ്യ ഇപ്പൊ എടെക്ക്‌...."

2 comments:

  1. hello,
    keep it up. keep writing. never stop. Best wishes
    vinod

    ReplyDelete
  2. haha.. rafeeqinu angane thanne pattum..!!

    ReplyDelete

അഭിപ്രായം ആവാം....